കവിത
സ്മരണ പത്രം
നീയെൻസ്മരണയിൽ ചേർന്നിരിക്കേ
കൂമ്പുമാം മിഴികളിൽ കാവ്യമുണ്ടോ
അകതാരിലൊരുപിടി വർണത്താൽ
ചിത്രമെഴും മുഖ സൂനമുണ്ടോ
ഏകാന്തമാം കടലാഴങ്ങളിൽ
തണുവായ്ത്തലോടുമോരീണമായീ
വഴി പിരിഞ്ഞകലുമ്പോളീത്തണലിൽ
മിഴിയോട് നോക്കിമൊഴിഞ്ഞൊരീണം
ഭൂമിയിലിരുവരും മാത്രമെന്നൊരുപാട്
മോഹിച്ചിരുന്നപോലെ......
വഴിയമ്പലത്തിന്നൊതുക്ക് കല്ലിൽ
വിരൽ മുദ്ര കാട്ടി രമിച്ചതല്ലേ
ഒരു തുള്ളിക്കൊരു കുടം തുലാപെയ്ത്തിൽ
വളളിക്കൂടിലിലൊളിച്ചു നമ്മൾ
ആത്മാനുരാഗ വീണയിൽ നാം
സ്നേഹത്തിൻ ശ്രുതി മീട്ടി ലയിച്ചു നിന്നു.
കൂട്ടുവെട്ടി നീ കൂട്ടിനിന്നകലുമ്പോൾ
നീ സ്വരമായിരുന്നെൻ മൗനത്തിലെന്നും
നീ വിളക്കായിരുന്നെൻ വഴിവിളക്ക്
കണ്ണെത്താ ദൂരത്തു കാതരെ നീ
കരുതലിൻ പൂതിങ്കളെന്ന പോലെ....
കഴിഞ്ഞു പോം വസന്തം വരുമിനിയും
നമ്മിലെ കാലത്തിൻ പൂവുകളും....
വഴിപിരിയൊന്നിരീ വഴിത്തണലിൽ
ഇനിയുമൊരുമിച്ച് വന്നു ചേരാം...
വി.എൻ.രാധാകൃഷ്ണൻ -
peoms
SHARE THIS ARTICLE